![](https://www.epicon.in/assets/img/epicon-logo.png)
Stock Market, Sensex, Taxes, CryptoCurrency, Bitcoin... the Business world is filled with things that people can hardly understand. But Malayala Manoramas Special Correspondent P Kishore is leading the listeners to the lighter side of the Business news through the Bulls Eye podcast.
ജപ്പാനിൽ ബിസിനസിനോ ജോലിക്കോ പോകണോ അമേരിക്കയിലെ പോലെ അങ്ങോട്ട് ചെന്ന്പറ്റി അധികം താമസിയാതെ ഗ്രീൻകാർഡായി, പൗരത്വമായി, സംസാരത്തിൽ അമേരിക്കൻ ചുവയായി, തീറ്റ ബർഗറും പീത്‌സയുമായി അങ്ങനെയങ്ങ് പുരോഗമിക്കാനൊക്കില്ല. ആയിരം കൊല്ലമായി ചെങ്കിസ്ഖാനും ചൈനക്കാരുമൊക്കെ അധിനിവേശം നടത്താൻ നോക്കി തോറ്റോടിയ രാജ്യമാണ്.കൂടുതൽ കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ ബുൾസ് ഐ പോഡ്കാസ്റ്റിലൂടെ...
ഉരുപ്പടി കൊള്ളാം പക്ഷേ... എത്ര കാലം ഈടു നിൽക്കും... ഇത് വെങ്കലപാത്രക്കടയിലെ സന്ദേഹമല്ല. ഐടിയിൽ മാത്രമല്ല ഏതു രംഗത്തും എക്സിക്യൂട്ടിവുകളെ ഇന്റർവ്യൂ ചെയ്യുമ്പോൾ തോന്നുന്ന സംശയമാണ്. ആളിനു നമുക്കു വേണ്ട സ്കിൽ സെറ്റും തൊഴിൽ പരിചയവുമുണ്ട്. പക്ഷേ 2 കൊല്ലം തികച്ചു നിൽക്കുമോ 5 വർഷം നിർത്താൻ എന്താണു മാർഗം
രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞപ്പോൾ ഇനി ജർമ്മനി മുഷ്ക്ക് കാണിക്കാതിരിക്കാൻ അവരുടെ വ്യവസായ മേഖല ഇല്ലാതാക്കി കാർഷിക സമ്പദ് വ്യവസ്ഥയിലേക്ക് വിടണം എന്നൊരു അഭിപ്രായം ഉണ്ടായിരുന്നു. നടന്നില്ലെന്നു മാത്രം. ഇന്ന് അവരുടെ വ്യവസായ മുഷ്ക്ക് അറിയാൻ ഏതാനും ജർമ്മൻ കമ്പനി പേരുകൾ നോക്കിയാൽ മതി– ആഡിഡാസ്,പ്യൂമ, ബോഷ്,സീമെൻസ്,തൈസൻക്രൂപ്, സാപ്, ബിഎംഡബ്ളിയു, മെഴ്സിഡിസ്, ഫോക്സ്‌വാഗൻ, പോർഷെ...
സായിപ്പും മദാമ്മയും പൂണ്ടു വിളയാടിയിരുന്ന ഫൈവ് സ്റ്റാർ റിസോർട്ടാണ്. നാട്ടുകാരെ അവർക്കു വേണ്ടായിരുന്നു. ഡോളറും പൗണ്ടും മറ്റും വന്നു മറിയുമ്പോൾ രൂപ ആർക്കു വേണം. രാജ്യത്തിനു വിദേശനാണ്യം നേടിത്തരുന്നു എന്ന ഗമയും ഉണ്ടായിരുന്നു. കോവിഡ് കഴിയുമ്പോൾ ടൂറിസ്റ്റ് റിസോർട്ടുകളിൽ വിദേശികളില്ല, നാടൻ മാത്രം. ഡൽഹി, മുംബൈ, അഹമ്മദാബാദ് ഐറ്റംസാണ്. ഗുജറാത്തികളും മാർവാഡികളും ജൈനൻമാരും മറാഠികളും സിന്ധികളും.
പഴയകാലത്തെ പിഞ്ചെല്ലുന്ന പഴമക്കാർക്കു ഇന്നും ടെക്നോളജിയുടെ ലോകം അജ്ഞാതമാണ്. ഇന്റർനെറ്റിലൂടെ പണമടയ്ക്കാനും അയയ്ക്കാനും അറിയുന്നവര്‍ പോലും അക്കൂട്ടത്തിൽ വളരേ വിരളമാണ്. അത്തരത്തിൽ പ്രായമായവരെ സഹായിക്കാൻ ഒരു സ്റ്റാർട് അപ്പ് എന്ന ആശയം മുന്നോട്ടു വന്നാൽ അതു ഉപകാരപ്രദമായ ചിന്തയായിരിക്കും എന്നതിൽ സംശയമില്ല. അത്തരം സ്റ്റാർട് അപ്പ് ചിന്തകളെകുറിച്ച് സംസാരിക്കുകയാണ് മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോർ.
എങ്ങനെയും രക്ഷപെടണം എന്ന ഒറ്റ ചിന്തയിൽ നാടുവിടാൻ കയറും പൊട്ടിച്ച് നിൽക്കുന്നതൊഴിച്ചാൽ, മണ്ണിനു ഗുണം ചെയ്തു, മണ്ണറിഞ്ഞു പണമിറക്കി, വിളവൊരുക്കി, കളമൊരുക്കി, വിജയം കൊയ്യാൻ മലയാളികൾ പിന്നോട്ടാണ്. പഴങ്ങൾക്കും പച്ചക്കറികൾക്കും കേരളത്തിൽ വൻകിട മാർക്കറ്റ് ഉണ്ടായിട്ടും, അതിനെ വേണ്ട വിധം ഉപയോഗപെടുത്താനുള്ള കഴിവില്ലാത്തവരായി മലയാളികൾ മാറിക്കഴിഞ്ഞു. മലയാളികളെ എന്തിനുകൊള്ളാമെന്നു ചോദിക്കുകയാണ് ഈ ആഴ്ചയിലെ ബുൾസ് ഐ പോഡ്കാസ്റ്റിലൂടെ മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് പി കിഷോർ. Kerala is a magical land blessed with abundant rainfall. The state has favorable geographic conditions that support farming excellence. But Gods own country is a consumer state where hypermarkets and shopping malls have a major role in the daily lives of people. Despite its demand, Kerala lags behind other states in the supermarket business. Most of the vegetable stores depend on external markets like Coimbatore, Pollachi, and Mysore. Why is the vegetable market logistic hub not active in Kerala Why is the state lagging in the food processing business Listen to the Bulls Eye podcast as Malayala Manoramas Special Correspondent, P Kishore leads the listeners to the lighter side of Business news.
ഐടി കമ്പനിയിൽ നൂറിലേറെ ജീവനക്കാരുണ്ടേ. പക്ഷേ നാലഞ്ചു പേരെ ഒഴികെ ആരെയും ഇതുവരെ മാനേജ്മെന്റിന് തൃക്കൺപാർക്കാനൊത്തിട്ടില്ല. കഴിഞ്ഞ 2 വർഷത്തിനിടെ എന്നുവച്ചാൽ കോവിഡ് കാലത്ത് എല്ലാവരെയും ഓൺലൈനായി ഇന്റർവ്യൂ നടത്തി റിക്രൂട്ട് ചെയ്ത് റിമോട്ടായി ജോലി ചെയ്യിപ്പിക്കുകയായിരുന്നേ. കോവിഡ് കാലം കഴിഞ്ഞിട്ടും ഇപ്പോഴും ഓഫിസിൽ വന്നു തുടങ്ങിയിട്ടില്ല.ഐടിയിലിപ്പോൾ ടെക്കികളുടെ പൂക്കാലമാണ്. ആളെ കിട്ടാനില്ല. ചെറിയ കമ്പനികളിൽ ജോലി ചെയ്തിരുന്നവർ വലിയ കമ്പനികളിലേക്കും വലിയ കമ്പനികളിൽ ജോലി ചെയ്തിരുന്നവർ ചെറിയ കമ്പനികളിലേക്കും ചാടുന്നു. വലിയ പോസ്റ്റും കൂടുതൽ ശമ്പളവും തന്നെ കാരണം. This episode of Bulls Eye Podcast looks at work from home norms by IT companies and how the employees and employers have been reacting to these new changes in the post lockdown era,
ആളെ പിടിക്കാൻ ഇന്നു കംപ്യൂട്ടർ അൽഗോരിതം ആണ് താരം. സമൂഹ മാധ്യമങ്ങളിൽ, ഓൺലൈൻ റീട്ടെയിൽ പോർട്ടലുകളിൽ, ഫുഡ് ഡെലിവറിയിൽ, ഒടിടിയിൽ എന്നിങ്ങനെ എല്ലായിടവും അൽഗോരിതം കൈയടക്കി കഴിഞ്ഞു. നമ്മൾ എന്തൊക്കെ കാണുന്നു, എത്ര നേരം, എവിടെയെല്ലാം സമയം ചെലവഴിക്കുന്നു, എന്തു തിന്നുന്നു, എന്തു വാങ്ങുന്നു എന്നു നോക്കിവച്ച ശേഷം നിങ്ങളെ മനസ്സിലാക്കി അതു തന്നെ പിന്നെയും നിങ്ങൾക്കിട്ടു തരുന്നു. അഥവാ നിങ്ങളുടെ ശീലങ്ങളുടെ ഡേറ്റ നോക്കി നിർമിത ബുദ്ധി ഉപയോഗിച്ച് താൽപര്യമുണ്ടാകാനിടയുള്ളതൊക്കെ പിന്നെയും ഇട്ടുതരുന്നു.. അല്‍ഗോരിതം കൊണ്ടുള്ള കളികളേ.. ബുൾസ് ഐ പോഡ്കാസ്റ്റിൽ മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് പി.കിഷോർ സംസാരിക്കുന്നു
വിദേശ ബ്രാന്‍ഡുകളെന്ന പേരിൽ നമ്മൾ കേരളത്തിൽ വാങ്ങുന്ന ഉൽപന്നങ്ങൾ യഥാർഥത്തിൽ ‘നാടനാണെന്ന്’ അറിഞ്ഞാൽ എങ്ങിനെയുണ്ടാകും ജെവി ലൂക്കർ യുഎസ്എ എന്ന അമേരിക്കൻ ബ്രാൻഡിൽ വിൽക്കുന്ന ഉല്‍പന്നങ്ങളുടെ നിർമാണവും വിപണനവും മലയാളി കമ്പനിയാണെന്നു പറഞ്ഞാൽ വിശ്വസിക്കാൻ അൽപം ബുദ്ധിമുട്ടുണ്ടല്ലേ ഇങ്ങനെ ബ്രാൻഡുകളിലും നാടനേത് ഒറിജിനലേത് എന്നു തിരിച്ചറിയാനാകാത്ത അവസ്ഥയാണിന്ന്. അക്കഥയാണ് ഇത്തവണ...
നന്മയുടെ കാര്യത്തിൽ പുതിയ സ്റ്റാർട്ടപ്പുകളുടെ നിലപാടെന്ത് പുതിയ കമ്പനികൾ പരിസ്ഥിതിയെ രക്ഷിക്കാനെന്ന വ്യാജേന പലതും പറയുന്നു. ഒടുവിൽ സാമ്പത്തിക നടത്തുന്നു. മുങ്ങുന്നു. ഈ പുതിയ പ്രവണതയെ അവലോകനം ചെയ്യുന്നു. കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ ബുൾസ് ഐ പോഡ്കാസ്റ്റ്
ഫ്രീ മാർക്കറ്റോ ലിസ്സെ ഫെയറോ ഏയ് അങ്ങനെയൊന്ന് കേട്ടിട്ടു പോലുമില്ലല്ലോ എന്ന മട്ടിൽ പൊട്ടൻ കളിക്കുകയാണ് കാപിറ്റലിസ്റ്റ് ലോകം. സർക്കാർ ഇടപെടലും നയവും സബ്സിഡിയുമൊന്നുമില്ലാതെ സർവതന്ത്ര സ്വതന്ത്രമായി ബിസിനസും വ്യവസായവും നടത്തുന്നതിനെയാണ് ലിസ്സെ ഫെയർ എന്ന് ഇംഗ്ളീഷിലും ലിസ്സി ഫെയർ എന്നു ഫ്രഞ്ചിലും വിളിച്ചിരുന്നത്. ഏതു തരം സർക്കാർ ഇടപെടലും മഹാമോശമായി മുതലാളിത്ത ലോകം കണ്ടു. ഇപ്പൊ നേരേ തിരിച്ചായി. സർക്കാർ ഇടപെടലും സബ്സിഡിയുമെല്ലാം മടങ്ങി വന്നിരിക്കുന്നു.
എന്ത് അമേരിക്കയ്ക്കും വ്യവസായ നയമോ ഹിമവാന് താഴ്ചയോ എന്നു ചോദിക്കും പോലാണിത്. എല്ലാം മാർക്കറ്റ് തീരുമാനിക്കും എന്നും പറഞ്ഞിരിക്കുന്ന സർക്കാർ വ്യവസായ നയം പലരൂപത്തിൽ ഇറക്കിയിരിക്കുന്നു. ചൈനയിൽ പലതരം ക്രിട്ടിക്കൽ വ്യവസായങ്ങൾ വളരുന്നതു കണ്ടിട്ടാണത്രെ എല്ലാം വിപണിക്കു വിട്ടുകൊടുത്തിട്ടു വെറുതെ ഇരുന്നാൽ വശക്കേടാവുമെന്നു കണ്ട് നയവുമായി ഇറങ്ങിയിരിക്കുന്നത്. കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ ബുൾസ് ഐ പോഡ്കാസ്റ്റ്..
മൾട്ടി ടാസ്കിങ്ങിനു മികച്ച ഉദാഹരണങ്ങളാണ് കോവിഡാനന്തര കച്ചവടങ്ങൾ. പൊതു അവധി ദിവസങ്ങളിലേക്ക് മാത്രമായി ജോലിക്കാരെ തയാറാക്കി നിർത്തുകയാണ് പുതിയ രീതി. ഇത്തരം ജോലിക്കാരെ സർവ്വ സൗകര്യങ്ങളും നൽകി പരിഗണിക്കുകയാണ് മുതലാളിമാർ. ആ വിശേഷങ്ങൾ കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ ബുൾസ് ഐ പോഡ്കാസ്റ്റ്..
അമേരിക്കയെ മറികടന്നു ഉദയസൂര്യന്റെ നാടെന്നു അറിയപ്പെടുന്ന ജപ്പാൻ വൻ സാമ്പത്തിക ശക്തിയായി ഉയർന്നു പൊങ്ങുന്നത് കണ്ടു ലോകശക്തികൾ ഞെട്ടിത്തരിച്ചിരുന്ന കാലം. ജപ്പാന്റെ ബ്രാന്റുകൾ എല്ലാം ലോകപ്രശസ്തമായിരുന്ന സമയം. അക്കാലത്തു തന്നെ അവരുടെ കോർപറേറ്റ് വളർച്ചയുടെ രഹസ്യങ്ങൾ ചുരുളഴിക്കുന്ന ‘റൈസിങ് സൺ’ എന്ന നോവൽ മൈക്കേൽ ക്രൈറ്റൻ രചിച്ചു. എന്നാൽ തൊണ്ണൂറുകളിൽ ജപ്പാനെ മാന്ദ്യം ബാധിച്ചു. പിന്നീട് മാറി മാറി ഭരിച്ച 18 പ്രധാനമന്ത്രിമാർ ജപ്പാനെ കുട്ടിചോറാക്കിയപ്പോൾ, അവിടെ നിന്നും കരംപിടിച്ചു കയറ്റിയത് ഷിൻസ ആബെയാണ്. അബെയുടെ ഇക്കണോമിക്സ് നയങ്ങളാണണ് അബെനോമിക്സ്. കേള്‍ക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ ബുൾസ് ഐ പോഡ്കാസ്റ്റ്..
ഹൈറേഞ്ചിൽ പോകുമ്പോൾ സർവ മുറുക്കാൻ കടകളിലും ചോക്‌ലേറ്റ് വാരി കൂട്ടിയിട്ടു വിൽക്കുന്നില്ലേ അതൊക്കെ ലോക്ളാസ് ഏർപ്പാടുകളാണത്രെ. കൊക്കോയ്ക്ക് പകരം പഞ്ചസാരയും മൈദയും വരെ ചേർത്ത് സർവത്ര മായം. കൂടുതൽ കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ ബുൾസ് ഐ പോഡ്കാസ്റ്റിലൂടെ...
തെക്കു നിന്നു വടക്കോട്ടോ നേരേ തിരിച്ചോ ഹൈവേയിലൂടെ വണ്ടി ഓടിച്ചു നോക്കുക. ഇടയ്ക്കിടെ ചില ടൗണുകളെത്തും. ഇരുവശത്തും കെട്ടിടങ്ങൾ, ഷോറൂമുകൾ, സ്വർണക്കടകൾ, സൂപ്പർ മാർക്കറ്റുകൾ, ടെക്സ്റ്റൈലുകൾ,വാഹന ഡീലർഷിപ്പുകൾ, ബാർ ഹോട്ടലുകൾ...ഇമ്മാതിരി ടൗണുകൾ കേരളത്തിലാകെ ഇരുന്നൂറിലേറെയുണ്ട്. അഖിലേന്ത്യാതലത്തിൽ വിപണനം നടത്തുന്ന വൻകിട കമ്പനികളുടെ ഡീലർമാർ ഇമ്മാതിരി പട്ടണങ്ങളിലെല്ലാമുണ്ട്. എന്താണ് ഇതിന്റെ രഹസ്യം
ലോകമാകെ ഉപഭോഗ സംസ്‌കാരത്തിൽ മൂക്കറ്റം മുങ്ങിയാണ് നിൽക്കുന്നത്. സർവരും മറ്റനേകം പേരെ ആശ്രയിച്ചു നിൽക്കുന്നു. ലോകജനസംഖ്യ പെരുകിയതോടെ ഉപഭോഗ സംസ്‌കാരവും വളർന്നു. എന്നാൽ ഞാൻ ആരെയും ആശ്രയിക്കില്ല എന്നും ഉപഭോഗ സംസ്കാരം വേണ്ട എന്നും ചിന്തിക്കുന്ന നിരവധിയാളുകൾ നമുക്ക് ചുറ്റും തന്നെയുണ്ട്. ഉപഭോഗ സംസ്കാരവും ലോക ജനസംഖ്യാ വർധനവും ആഗോള സാമ്പത്തിക വിപണിയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ ആളുകളുടെ ചെറുതും വലുതുമായ കാര്യങ്ങളിൽ ഉപഭോഗ സംസ്കാരം എങ്ങനെ ഇടപെടുന്നു എന്ന് അന്വേഷിക്കുകയാണ് ഈ ആഴ്ചയിലെ ബുൾസ് ഐ പോഡ്കാസ്റ്റിലൂടെ മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് പി കിഷോർ. When the world is witnessing dramatic changes in the global consumer market, in the backdrop of the Ukraine war, what are the positive and negative consequences that it can have on normal people like us Malayala Manorama Special Correspondent P Kishore examines the link between consumer culture, global economic activities, and the world population in his new podcast episode, Bulls Eye.
എസ്എസ്എൽസി പരീക്ഷാഫലം വന്നാൽ പണ്ടൊക്കെ നാടാകെ വാച്ച് വിൽപന പൊടിപൊടിക്കുമായിരുന്നു. കോളജിൽ കയറാൻ പോകുന്ന പിള്ളാർക്കെല്ലാം വാച്ച് വാങ്ങിക്കൊടുക്കുകയാണ്. എച്ച്എംടി വാച്ചുകൾക്കായിരുന്നു വൻ വിൽപന. ‘ടൈം കീപ്പേഴ്സ് ടു ദ് നേഷൻ’ എന്ന പരസ്യം അങ്കിൾമാരുടെ നൊസ്റ്റാൾജിയയാണ്. ഇന്നോ
തെലങ്കാനയിൽ വ്യവസായ രംഗത്ത് കഴിഞ്ഞയാഴ്ച എന്തോ തേങ്ങയല്ല നടന്നത്. വ്യവസായികളെ ക്ഷണിച്ച് ആദരിക്കുകയായിരുന്നു. കേരളത്തിൽനിന്ന് 50 കോടി മാത്രം മുടക്കിയ കമ്പനിയെപ്പോലും വിളിച്ച് ആദരിച്ചു. പോയവരെല്ലാം ഏതോ മായാലോകത്തെ കാഴ്ചകൾ കണ്ട മാതിരിയാണ് തിരികെ വന്നു സംസാരിക്കുന്നത്. നമ്മുടെ നാട്ടിൽ ഇതൊന്നുമില്ലല്ലോ എന്ന ദീർഘനിശ്വാസവും കാറ്റായി വീശുന്നു.ചന്ദ്രശേഖര റാവുവിന്റെ മകൻ കെ.ടി.രാമറാവുവാണ് തെലങ്കാനയുടെ ഐടി–വ്യവസായ മന്ത്രി. കേരളത്തിന്റെ ശക്തിമേഖലകളായ ഭക്ഷ്യ സംസ്ക്കരണവും ഫിഷറീസും ഉൾപ്പടെ 8 മേഖലകളെ കേന്ദ്രീകരിച്ചാണു വികസനം. നിക്ഷേപകർ വരുമ്പോൾ ഉദ്യോഗസ്ഥരാണു വണങ്ങി നിൽക്കുന്നത്.
ബിസിനസ് ആണുങ്ങളുടെ ഏർപ്പാടായിരുന്ന കാലം പോയി. പഴയ കഥാപ്രസംഗക്കാരെപ്പോലെ ‘അവിടെ കൊടൊരു സിംബൽ’ എന്നു പറയണം. പക്ഷേ അനുകരണം കേരളത്തിലാകെ പ്രശ്നമാകുന്നുണ്ട്. പത്തോ പന്ത്രണ്ടോ പ്രവാസികളും നാട്ടുകാരും ചേർന്ന് ഓരോരുത്തർക്കും താങ്ങാവുന്നതരം കാശു മുടക്കി ബിസിനസ് തുടങ്ങുന്ന മോഡൽ വ്യാപകമായിട്ടുണ്ട്. കേൾക്കാം ബുൾസ് ഐ പോഡ്കാസ്റ്റ്.
കോവിഡ് കാലം കഴിയുമ്പോൾ തെരുവിലെങ്ങും കാണുന്ന കാഴ്ച– ഹോട്ടലുകളുടെ എണ്ണം കൂടിയിരിക്കുന്നു. പക്ഷേ പുതിയവയിൽ ഭൂരിപക്ഷവും ന്യൂജെൻ വിദേശ ഭക്ഷണ കേന്ദ്രങ്ങളാണ്. കുഴിമന്തി, അൽഫാം, ഷവർമ്മ, ബർഗർ, പീറ്റ്സ...അതേ സമയം ഊണുകടകൾ കുറയുന്നു, ബിരിയാണിക്കടകൾ കൂടുന്നു. ഇതേപ്പറ്റി സംസാരിക്കുന്നു, ബുൾസ് ഐ പോഡ്കാസ്റ്റിൽ മലയാള മനോരമ സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് പി. കിഷോർ
ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കമ്പനി നൂറാം വാർഷികം ആഘോഷിക്കുകയാണ്. എന്നാൽ ബ്രിട്ടന്റെ സമ്പാദ്യങ്ങളിലൊന്നായ ബിബിസിയെ സ്വകാര്യവത്കരിക്കാൻ ഒരുങ്ങുകയാണ് ബ്രിട്ടീഷ് ഗവണ്മെന്റ്. ബിബിസിയോടുള്ള വിദ്വേഷമാണോ ഈ നീക്കത്തിനു പിന്നില്‍ നൂറാം വർഷത്തിൽ ബിബിസി അധോഗതിയിലേക്കോ
പോക്കറ്റിൽ പത്തുരൂപയേയുള്ളുവെങ്കിലും പത്തു ലക്ഷമുണ്ടെന്നു കാണിക്കുന്നതും ആളുകളെ പറ്റിക്കുന്നതും ഒരു കലയാണ്. ഇൻവെന്റിംഗ് അന്ന എന്ന നെറ്റ്ഫ്ലിക്സ് സീരീസിനു പിന്നിലെ തട്ടിപ്പുകാരിയുടെ കഥയും തട്ടിപ്പെന്ന കലയുടെ വിവിധ വശങ്ങളും വിവരിക്കുകയാണ് മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോർ.
ബഡാ മാളിൽ ഷർട്ടിന് 50 ഡിസ്ക്കൗണ്ട് 3000 രൂപയുടെ ബ്രാൻഡഡ് ഷർട്ടിന് 1500 രൂപ മാത്രം. അപ്പോൾ ചെറുകിട തുണിക്കടക്കാരൻ ആലോചിച്ചു– പാതി വിലയ്ക്ക് കിട്ടുന്ന ഷർട്ടുകൾ വാങ്ങിക്കൊണ്ടു വന്ന് 2500 രൂപയ്ക്കോ മറ്റോ വിറ്റാലോ.. ആലോചിക്കുക മാത്രമല്ല പലരും നടപ്പാക്കുകയും ചെയ്തു. പാതിരായ്ക്കും മാളിലെ തിരക്കിനു പിന്നിൽ ഈ സ്മാർട്ട് ഐഡിയയുമായെത്തിയ ചെറുകിട കച്ചവടക്കാരുമുണ്ടായിരുന്നു. കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ ബുൾസ് ഐ പോഡ്കാസ്റ്റ്
ലോകത്തിലെ ഏറ്റവും മോശം സ്ഥലമാണോ കേരളം ഒരു നല്ല നാടിനു വേണ്ട സകല സൗകര്യങ്ങളും ഉണ്ടായിട്ടും കേരളം ഇങ്ങനെ വിശേഷിപ്പിക്കപ്പെടുന്നത് എന്തുകൊണ്ടായിരിക്കും ലോകപരിചയം വേണ്ടുവോളം ഉള്ളവർ വരെ കേരളം പാപ്പരാകുന്നു എന്ന് കേൾക്കുമ്പോൾ വിശ്വസിക്കാൻ കാരണമാകുന്നു. കുട്ടികൾ നാടുവിട്ട്‍ പഠിക്കാൻ പോകുന്നു. കാണാൻ സുന്ദരം എന്നത് വാചകത്തിൽ മാത്രം ഒതുങ്ങുന്നു. ആ വിശേഷങ്ങൾ കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ ബുൾസ് ഐ പോഡ്കാസ്റ്റ്..Is Kerala the worlds worst place Kerala has every amenity needed for a good country, therefore why is it labelled in this way Even people with sufficient global experience think Kerala is going bankrupt when they hear the news. Children will travel to learn there. The text itself is the only thing that is beautiful to look at. Listen to the Bulls Eye Podcast from Malayalam Manorama Senior Correspondent P Kishore.
നമ്മുടെ കൈയിൽ ഒരു പത്തു പൈസ പോലും എടുക്കാനില്ല, എന്നാൽ അതേ സമയം കോടീശ്വരന്മാർ ഇപ്പോഴും ഓരോന്നും വാങ്ങിക്കൂട്ടുന്നതിനെ പറ്റി ചിന്തിക്കുന്നു. പലരും പലപ്പോളും ചിന്തിക്കുന്ന വസ്തുതയാണിത്. അവരെല്ലാം പനപോലെ വളരുന്നതു കാണുമ്പോൾ ചോദിച്ചു പോകുന്ന ഈ ചോദ്യത്തിനു പ്രസക്തിയുണ്ട്. ലോകോത്തര കോസ്മെറ്റിക് കമ്പനിയായ റെവ്ലോണിനെ ഏറ്റെടുക്കാൻ ഒരുങ്ങുകയാണ് അംബാനി. മുന്നൂറു കോടി ഡോളർ അഥവാ ഇരുപത്തിനാലായിരം കോടി രൂപയുടെ ബാധ്യതയുമായി പാപ്പരായി നിൽക്കുന്ന കമ്പനിയെ ഏകദേശം അത്രതന്നെ കോടികൾ മുടക്കിയാണ് അംബാനി വാങ്ങാനൊരുങ്ങുന്നത്. തൊട്ടു പിന്നാലെ അദാനിയും പണംപയറ്റുന്ന ഈ കളത്തിലേക്ക് ഇറങ്ങുകയാണ്. ടാറ്റയും ബൈജൂസും ഒന്നും ഒട്ടും പിന്നില്ലല്ല..അങ്ങനെ പലരും പനപോലെ വളരുകയാണ്
കേക്ക് കച്ചവടം ചെയ്തു മടുത്തപ്പോഴാണ് കമ്പനി ബ്രാൻഡ് പേര് ഉൾപ്പടെ വിറ്റത്. വാങ്ങിയവർ പഴയ ബോർമയ്ക്കു പകരം കേക്കും പേസ്ട്രികളും കുക്കീസും ഉണ്ടാക്കുന്ന പുതിയ ഫാക്ടറിയും ഇതിന്റെയെല്ലാം കയറ്റുമതിയും തുടങ്ങി. പഴയ ഉടമ ഇന്ന് കേക്ക് ഫാക്ടറി കണ്ടാൽ നോക്കി നിന്നു സുദീർഘ....ശ്വാസം വിടാനേ കഴിയൂ. വർഷങ്ങളായി നടത്തുന്നവർക്ക് അവരുടെ ‘കംഫർട്ട് ലവൽ’ വിട്ടു മുന്നോട്ടു പോകാൻ കഴിയാത്ത സ്ഥിതിയാണു പാരയാകുന്നത്..ഈ സ്ഥിതി എന്തെന്ന് വിശദമാക്കുന്നു ബുൾസ് ഐ പോഡ്കാസ്റ്റ്
ഓസ്‌കാർ പുരസ്കാരവേദിയിൽ അംഗീകാരങ്ങൾ വാരിക്കൂട്ടുമെന്ന് പ്രതീക്ഷിക്കപ്പെട്ട നെറ്റ്ഫ്ലിക്സ് ചിത്രം പവർ ഓഫ് ദി ഡോഗിന് നേടാനായത് ഒരു അവാർഡ് മാത്രം. എന്നാൽ ഈ നിരാശയിലും നെറ്റ്ഫ്ളിക്സ് പിടിച്ചുനിന്നത് കഴിഞ്ഞ വർഷം നിർമ്മിച്ച സ്ക്വിഡ് ഗെയിം നേടിയ ജനപ്രീതി മൂലമാണ്. അതാണ് ആഗോള വിപണിയുടെ പ്രത്യേകത. നഷ്‌ടവും ലാഭവും നികത്താൻ ചില പ്രത്യേക പദ്ധതികൾക്ക് സാധിക്കും. എന്താണ് സിനിമസീരിയൽസ്പോർട്സ് ചാകരക്കോൾ വിശദമാക്കുന്നു, പി കിഷോർ, സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് മലയാള മനോരമ.
30 കോടി ടൺ പ്ലാസ്റ്റിക് മാലിന്യം ഓരോ വർഷവും സൃഷ്ടിക്കപ്പെടുന്നുവെന്നാണു കണക്ക്. അതിൽ 9 മാത്രമാണ് പുനരുപയോഗിക്കപ്പെടുന്നത്. 12 കത്തിച്ചു കളയുന്നു. ബാക്കിയെല്ലാം ഭൂമിക്ക് ഭാരമായങ്ങനെ കിടക്കുകയാണ്. ഇതിനു പരിഹാരം കാണണമെന്നാഗ്രഹിച്ച് സ്റ്റാർട്ടപ്പുകൾ മുതൽ വൻകിട കമ്പനികൾ വരെ രംഗത്തുണ്ട്. പ്ലാസ്റ്റിക് മാലിന്യത്തിന്റെ കാര്യത്തിൽ മാത്രമല്ല കമ്പനികളുടെ ഈ പരിസ്ഥിതി താൽപര്യം, പൊതുജനാരോഗ്യം സംരക്ഷിക്കാനും പല പുത്തൻ ഐഡിയകളും രൂപപ്പെടുന്നുണ്ട്. ബഹുരാഷ്ട്ര കമ്പനികളുടെ ഉള്‍പ്പെടെ ആ ‘പൊതുജന സ്നേഹത്തിനു’ പിന്നിൽ എന്താണ് വിശദീകരിക്കുന്നു മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് പി.കിഷോർ...It is estimated that 300 million tons of plastic waste are generated each year. Only 9 of it is recycled. 12 is burned. Everything else is left behind. From startups to multinational companies, several brains are working to find a solution to this menace. Why such initiatives are important and how they are taking up the fight Malayala Manorama Special Corresponden P Kishore explains.
English
News, Business
1
Watch Enthralling Shows, Movies, Live TV, Listen to Podcasts & Play Games
Stream on smartphone,tab,Smart TV effortlessly with one subscription
Kids content control in your hands with Pin-Based logins
Exclusive Originals only Available on the App & Web , groove to the tunes of Tatlubaaz and many more
More than 500+ brands listed on the platform for you to win every-second
Tell us what you’re interested in and we’ll do our best to give you better recommendations